Monday 22 June, 2009

'പൊലംകെട്ട കാലത്ത് '

എന്റെ കുട്ടിക്കാലത്ത്
വാക്യരൂപീകരണത്തില്‍
'പൊലംകെട്ട' കാലത്ത്
'അമ്മ തിന്നുതരണം'എന്ന്
ഊട്ടുസമയത്ത് ഞാന്‍
പറഞ്ഞതിനെക്കുറിച്ചോര്‍ത്ത്
ഇന്ന് ഗൃഹാതുരനാകുമ്പോള്‍ (ച്ചാല്‍ കരവിട്ടുപോയവന്റെ കടല്‍ച്ചൊരുക്ക് എന്ന്)
എനിക്കുതോന്നുന്നത്
ഈ ത്വര നീളുമൊരു തിരയാണെന്നാണ്
നാളെയിലേക്കുള്ളൊരു
കൈചൂണ്ടിയാണെന്നാണ്...
എന്തുകൊണ്ടോ വിശ്വസിക്കേണ്ടിവരുന്നു
എനിക്ക് വിശക്കുമ്പോള്‍
നാളെ എനിക്കുവേണ്ടി
തിന്നുതരാന്‍ ഞാന്‍ ആരെയോ
വാടകയ്ക്ക് എടുക്കേണ്ടിയിരിക്കുന്നു എന്ന്
നിന്റെ മേല്‍വിലാസത്തിനുപോലും
പകരക്കാരനാരോ വരുന്നുവെന്ന്
ഇന്ന് നീയണിഞ്ഞിരിക്കുന്ന
പത്താം നമ്പര്‍ കുപ്പായമുണ്ടല്ലോ
നാളെ അത് ഒന്നാം നമ്പര്‍ ആകുമെന്നും
കളിയറിയാത്തവന്‍ ഗോളിയാകുന്ന നാട്ടുനടപ്പ്
സത്യമാകുമെന്നും....
അങ്ങനെയങ്ങനെ
എന്തുപറയാന്‍!
കാത്തിരുന്ന് കാണുകതന്നെ

No comments: