Thursday 25 June, 2009

മൈക്കല്‍ ജാക്സണ്‍

പ്രിയപ്പെട്ടവനേ
നിന്നെ വേണ്ടുവോളം
കാണുകയും
കേള്‍ക്കുകയും
അറിയുകയും
ചെയ്തിരുന്നതുകൊണ്ട്
നിന്‍റെ മരണദിനത്തിലിരുന്ന്
നിന്നെ ഓര്‍ക്കുന്നതില്‍
എനിക്ക് പശ്ചാത്താപവും
നാണക്കേടും തോന്നുന്നില്ല

നീ ചന്ദ്രനിലൂടെ നടക്കുകയും
ശൂന്യഗുരുത്വാകര്‍ഷണത്തില്‍
എന്നിലേക്ക് ചായുകയും ചെയ്തു
നിന്‍റെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തുമാറിയ
മുഖത്തായിരുന്നില്ല
എന്‍റെ കണ്ണ്;
നിന്‍റെ ജനതകളെ ഇളക്കിമറിക്കുന്ന
ശബ്ദത്തിലായിരുന്നു
എന്‍റെ കാത്...
നിന്‍റെ പോസ്റ്ററുകളും
കാസറ്റുകളും കോണ്ടു നിറഞ്ഞ
കൊച്ചച്ഛന്‍റെ മുറിയില്‍
ഇപ്പോഴും നിന്‍റെ ശബ്ദം
അലയടിക്കുന്നത്
എനിക്ക് കേള്‍ക്കാം
ആ മുറിയിലെ നിന്‍റെ
ഓരോ സാന്നിദ്ധ്യത്തിലും
എന്‍റെ ബന്ധുവിലാരോ നീയെന്ന്
ഉറപ്പിക്കുന്ന എത്രയൊക്കെയോ
ഒപ്പുകളുണ്ടായിരുന്നു...
ഇപ്പോഴും എനിക്കറിയില്ല
നീയാരാണ് എന്ന്
അതിനെന്ത് പക്ഷേ നീ
ഉള്ളില്‍ പാടുന്നുണ്ടല്ലോ
റോക്കായാലും ക്ലേയായാലും

No comments: